ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂൺ 24, വെള്ളിയാഴ്‌ച

kaalakoodam daily:cinema special

"രാജുവും രാധയും " ഉടനെ പ്രദര്‍ശനത്തിന്

"നാണമില്ല മാനമില്ല" ഫിലംസ്ന്റെ ബാനറില്‍  നവാഗത പ്രതിഭ പല്ലേഷ് കൊണ്ടിറ്റ് കഥ , തിരക്കഥ , സംഭാഷണം , സംവിധാനം ,നിര്‍മാണം , പാട്ട് , ഡാന്‍സ് ,സംഗീതം , അഭിനയം എന്നിവ ഒന്നിച്ചു നിര്‍വഹിച്ച  "രാജുവും രാധയും " എന്ന സിനിമ റിലീസ് നു തയ്യാര്‍ ആവുന്നു.ഇതിനോടകം യൌടുബില്‍ ലക്ഷ കണക്കിന് ആള്‍ക്കാര്‍ കണ്ടു  ആസ്വദിച്ച ഗാനങ്ങള്‍ ഉടനെ തീയേറ്റര്‍ കളില്‍ എത്തി പ്രകമ്പനം സൃഷ്ടിക്കും  എന്ന് സംവിധയകന്‍ അറിയിച്ചു.

ഒരു പാട് കഷ്ടപ്പാട് ഈ സിനിമ യുടെ പുറകില്‍ ഉണ്ട്.നായകന്റെ പല്ല് കൊണ്ട്  ഷൂട്ടിംഗ് നു ഇടയില്‍ മൂന്നു നായികമാര്‍ക്ക് പരിക്ക് പറ്റിയതാണ് റിലീസ് വൈകാന്‍  കാരണം.നായകനെ കണ്ടപ്പോ തന്നെ അഭിനയിക്കാന്‍ വന്ന മിക്ക പെണ്‍കുട്ടികളും ബോധം കേട്ടു.അത് കൊണ്ട് ഷൂട്ടിംഗ് തുടങ്ങാനും അല്പം വൈകി.ഷൂട്ടിംഗ് നു ഇടയില്‍ വെള്ള കുമ്മായം കിട്ടാനില്ല എന്ന സ്ഥിതി വന്നിരുന്നു.അതില്ലാതെ ഷൂട്ട്‌ ചെയ്ത രംഗങ്ങളില്‍  നായകന്റെ പല്ലും ഷര്‍ട്ടും മാത്രമേ കാണാന്‍ ഉണ്ടായിരുന്നുള്ളു.,ഈ രംഗങ്ങള്‍ എല്ലാം ആന്ധ്രയില്‍ നിന്ന് പത്തു ലോറി വെള്ള കുമ്മായം കൊണ്ട് വന്നു വീണ്ടും ഷൂട്ട്‌ ചെയ്യേണ്ടി വന്നു.ഇപ്പോള്‍ എല്ലാ കാത്ത് ഇരുപ്പും അവസാനിച്ചതായി  സംവിധായകന്‍ പറഞ്ഞു.

ഈ സിനിമയിലെ " രാത്രി കാള രാത്രി ... ഞാന്‍ ഉണ്ടായ കാള രാത്രി.... ജന്മം പാഴ് ജന്മം ...എന്റെ ജന്മം പാഴ് ജന്മം " എന്ന മനോഹര സൂപ്പര്‍ ഹിറ്റ്‌ ഗാനം തന്റെ ജീവിതം തന്നെ ആണ് എന്ന് പല്ലേഷ് കൊണ്ടിറ്റ് പറഞ്ഞു.സ്ടെണ്ട്  രംഗങ്ങള്‍  നാട്ടുകാര്‍  കൈ വച്ചു സഹായിച്ചത് കൊണ്ട് വളരെ പെട്ടെന്ന് പൂര്‍ത്തി ആയി.വളരെ അധികം ആത്മാര്‍ത്ഥയോടെ ആണ് നാട്ടുകാര്‍ തന്നെ തല്ലുന്ന സീനുകളില്‍ അഭിനയിച്ചത് എന്നും പല്ലേഷ് പറഞ്ഞു.

രാജുവും രാധയും എന്ന സിനിമ റിലീസ് അനുബന്ധിച്ച് വന്‍പിച്ച തെയ്യാര്‍ എടുപ്പുകള്‍ ആണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം.നായകന്‍റെ പല്ല് കൊണ്ട് സ്ക്രീന്‍ കീറാതെ ഇരിക്കാന്‍ വേണ്ട തയ്യാര്‍ എടുപ്പുകള്‍ തീയേറ്റര്‍കളില്‍ എടുത്തു കഴിഞ്ഞു.സിനിമ കണ്ടു ബോധം കേടുന്നവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ എല്ലാ റിലീസ് സെന്റര്‍കളുടെ മുന്നിലും ആംബുലന്‍സ് തയ്യാര്‍ ആക്കി നിറുത്താന്‍ ആരോഗ്യ മന്ത്രി ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തീയേറ്റര്‍കള്‍  കത്തിക്കാന്‍ ഉള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേനയോടും പൂര്‍ണ സജ്ജരായി നില്ക്കാന്‍ ജില്ല കളക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പല്ലേഷ്ന്റെ വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജനം പരമാവധി സംയമനം പാലിക്കണം എന്ന് അഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.രോഗികള്‍ , കൊച്ചു കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ദിക്കണം.

സിനിമയുടെ ഇംഗ്ലീഷ് പതിപ്പ്ന്റെ  വിതരണ അവകാശം അമേരിക്കന്‍ കമാന്‍ഡോ ട്രെയിനിംഗ് ഏജന്‍സി ഏറ്റെടുത്തു.ഈ സിനിമ കാണിച്ചാല്‍ കമാന്‍ഡോകള്‍ക്ക്  എന്തും സഹിക്കാന്‍ ഉള്ള കഴിവ് വരും എന്ന് അവര്‍ അഭിപ്രായപെട്ടു.പക്ഷെ തടവില്‍ കഴിയുന്ന കുറ്റവാളികളെ ഉദ്ദേശിച്ചാണ് ഈ തീരുമാനം എന്ന് അമേരിക്കന്‍ മനുഷ്യ അവകാശ സംഘടന കുറ്റപ്പെടുത്തിയിട്ടുണ്ട്.

4 അഭിപ്രായങ്ങൾ: